തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ അന്വേഷണം വേഗത്തിലാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. അഴിമതി ഇടപാടിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷണ വിധേയമാക്കേണ്ട സാഹചര്യത്തിലാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
നിലവില്‍ വിജിലന്‍സ് കിഴക്കന്‍ മേഖല എസ്.പി വി.ജി. വിനോദ്കുമാര്‍ മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഡിവൈ.എസ്.പി അശോക്കുമാറായിരുന്നു. എന്നാൽ, രണ്ട് ഡിവൈ.എസ്.പിമാരെക്കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയതാണ് സംഘത്തിലെ പ്രധാന മാറ്റം. വിവരങ്ങൾ ചോർത്തിനൽകിയെന്ന സംശയത്തിെൻറ പേരിൽ ഒരു എ.എസ്.െഎയെയും സംഘത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിജിലൻസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്.പി വി. ശ്യാംകുമാര്‍, വിജിലന്‍സ് കിഴക്കന്‍ മേഖല ഓഫിസിലെ ഡിവൈ.എസ്.പി. എം.കെ. മനോജ് എന്നിവരാണ് പുതുതായി സംഘത്തിൽ എത്തിയിട്ടുള്ളത്. വി. ശ്യാംകുമാറാകും ഇനി അന്വേഷണ സംഘത്തലവൻ. നിലവിലെ സംഘത്തലവൻ അശോക്കുമാർ സംഘത്തിൽ തുടരും.
കോട്ടയം വിജിലന്‍സ് യൂനിറ്റ് ഓഫിസിലെ ഇന്‍സ്പെക്ടര്‍മാരായ റിജോ.പി. ജോസഫ്, രാജന്.കെ. അരമന എന്നീ ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉള്‍പ്പെടുത്തി. നിലവില്‍ അന്വേഷണം നടത്തുന്ന ബാക്കി ഉദ്യോഗസ്ഥർ തുടരും.അന്വേഷണം ത്വരിതഗതിയില്‍ നടന്നുവരുകയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ എസ്. അനില്‍കാന്ത് അറിയിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞിൽനിന്ന് വീണ്ടും മൊഴി രേഖപ്പെടുത്തുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അതിനുമുമ്പ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിൽനിന്ന് സെക്രേട്ടറിയറ്റിലെ പൊതുമരാമത്ത് വകുപ്പിലെ പല ഉന്നതരുടെയും മൊഴികൾ രേഖപ്പെടുത്തും. അതിനുള്ള നടപടികൾ ആരംഭിച്ചതായും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.