തിരുവനന്തപുരം: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ള കലക ്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുറച്ച് കൂടി മാന് യമായതും ബുദ്ധിപരവുമായ സമീപനം ശ്രീധരൻപിള്ള സ്വീകരിക്കണമായിരുന്നു. തുഷാർ അറസ്റ്റിലായപ്പോൾ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എംബസിയും പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേസിൽ ഗൂഢാലോചനയില്ലെന്ന് തുഷാർ തന്നെ പറിഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് കമ്യൂണിസ്റ്റുകളാണ് ഗൂഢാലോചന നടത്തിയതെന്ന് ശ്രീധരൻപിള്ള ആരോപിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി പിള്ള കാണിക്കരുത്. ശ്രീധരൻപിള്ള നല്ലൊരു അഭിഭാഷകനാണ് എന്നാൽ തലയിൽ തലച്ചോറില്ലെന്നും വെള്ളാപള്ളി നടശേൻ പറഞ്ഞു.
തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിലാണ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിലായത്. പിന്നീട് തുഷാറിന് കേസിൽ ജാമ്യം ലഭിച്ചെങ്കിലും യാത്ര വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.