തിരുവനന്തപുരം: പിണറായി സർക്കാർ കേട്ടുകേൾവി ഇല്ലാത്തവിധം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അമ്മക്ക് കുഞ്ഞിനെ തിരികെ നൽകാൻ ആറു മാസമായിട്ടും സർക്കാറിന് കഴിഞ്ഞില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പരാതി അന്വേഷിച്ചത്. പാർട്ടി കോടതിയും പൊലീസും അന്വേഷണം നടത്തുന്ന സ്ഥലമായി കേരളം മാറിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ അതിന് കുടുപിടിക്കുകയാണ് പൊലീസ് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.