തിരുവനന്തപുരം: ശക്തമായ മഴയെും വെള്ളപ്പൊക്കവും മൂലം കനത്തസുരക്ഷയിലാണ് വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം നടന്നത്. ആലുവ ശിവക്ഷേത്രം, വർക്കല പാപനാശം, തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം കടൽത്തീരം എന്നിവിടങ്ങളിൽ ബലി തർപ്പണം നടന്നു. ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ആലുവ മണപ്പുറത്ത് മഴയും വെള്ളപ്പൊക്കവും മൂലം അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് താരതമ്യേന കുറച്ച് ആളുകളാണ് എത്തിയത്.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ മണപ്പുറത്തും കാലടി ചേലാമറ്റം ക്ഷേത്രത്തിലും എറണാകുളം ജില്ല ഭരണകൂടം കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തീരരക്ഷാസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പു വരുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചിരുന്നു. മൂന്ന് ബോട്ട്, 20 ലൈറ്റ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, പ്രത്യേക റോപ്, സ്കൂബ ടീം എന്നിവ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ അകത്തും പുറത്തും ഏഴിലധികം ബലി മണ്ഡപങ്ങളിലായാണ് തർപ്പണം നടന്നത്. ഒരേസമയം 2500ലധികം പേരാണ് ബലിതർപ്പണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.