തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിസ്ഥാനത്തുള്ള സി.െഎ ഉൾപ്പെടെ ഒമ ്പത് പൊലീസുകാരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ന േരേത്ത ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നാണ് പുറത്തുവന്ന വിവരം.
സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ നടപടി. ക്രൈംബ്രാഞ്ചിെൻറ ആവശ്യപ്രകാരമാണ് ഡി.ജി.പി കത്ത് നൽകിയത്. നോർത്ത് പറവൂർ സി.െഎയായിരുന്ന ക്രിസ്പിൻസാം, വരാപ്പുഴ എസ്.െഎയായിരുന്ന ജി.എസ്. ദീപക്, എ.എസ്.െഎമാരായ സി.എൻ. ജയാനന്ദൻ, സന്തോഷ് ബേബി, സി.പി.ഒമാരായ ഇ.ബി. സുനിൽകുമാർ, പി.ആർ. ശ്രീരാജ്, പി.പി. സന്തോഷ്കുമാർ, ജിതിൻരാജ്, എം.എസ്. സുമേഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാം.
ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.