വഞ്ചിയൂർ ലൈംഗികാതിക്രമം: രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നടുറോഡിൽ സ്ത്രീക്കെതിരായ ലൈംഗികാതിക്രമത്തിൽ തുടർനടപടി സ്വീകരിക്കാത്ത രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പേട്ട സ്റ്റേഷനിലെ രജ്ഞിത്, ജയരാജ് എന്നിവർക്കെതിരെയാണ് നടപടി.

അതേസമയം, സ്റ്റേഷനിൽ പരാതി എത്താൻ വൈകിയതിനാലാണ് പൊലീസ് അന്വേഷണം വൈകിയത് എന്നാണ് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചത്. യുവതിയുടെ മകൾ വിളിക്കുക മാത്രമാണ് ചെയ്തതെന്നും പരാതി നൽകിയില്ലെന്നും പരാതിക്കാരിയെ സ്റ്റേഷനിൽ വിളിച്ച് മൊഴി എടുക്കുന്നത് തെറ്റാണെന്നും സതീദേവി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വഞ്ചിയൂരിൽ മൂലവിളാകം ജങ്ഷനിൽ രാത്രി 10.30ടെ മരുന്ന് വാങ്ങാൻ പുറത്തുപോയി മടങ്ങുകയായിരുന്ന 49കാരി ആക്രമണത്തിന് ഇരയാകുകയായിരുന്നു. സ്ത്രീയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിലും വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ചവരുത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ടു പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - vanchiyoor sexual assault: Suspension for two policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.