ആലപ്പുഴ: വള്ളികുന്നത്ത് 15കാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. ഇവരും ആർ.എസ്.എസ് പ്രവർത്തകരാണ്.
ഇവർ രണ്ടു പേരും അഭിമന്യുവിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം നാലായി.
ആർ.എസ്.എസ് പ്രവർത്തകനായ മുഖ്യപ്രതി സജയ്ജിത്ത്, മറ്റൊരു പ്രതിയായ വിഷ്ണു തമ്പി എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇതിൽ സജയ്ജിത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാനായി വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സജയ്ജിത്ത് മൊഴി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സൈനികനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
അറസ്റ്റിലായവർ ആർ.എസ്.എസ് പ്രവർത്തകരാണെന്നും സംഭവത്തിൽ രാഷ്ട്രീയം ഉണ്ടോയെന്നത് അന്വേഷണ ഘട്ടത്തിലുമാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.