നാദാപുരം: വളയം കുയ്തേരിയിൽ സ്റ്റീൽ ബോംബ് പൊട്ടി സഹോദരിമാർക്ക് പരിക്ക്. കുരുടിക് കണ്ടിയിൽ ഒ.പി. മുജീബിെൻറയും സീനത്തിെൻറയും മക്കളായ അംന ഫാത്തിമ (11), നാദിയ (8) എന്നിവർക് കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശ ിപ്പിച്ചു.
രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. കുട്ടികൾ മദ്റസ വിട്ട് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഇടവഴിയിൽ കിടന്ന വസ്തു ബോംബാണെന്നറിയാെത ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ഇടവഴിയോട് ചേർന്ന മതിലിൽ തട്ടി ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
പരിക്കേറ്റ കുട്ടികൾ 50 മീറ്ററോളം അകലെ വളയം-ഭൂമി വാതുക്കൽ മെയിൻ റോഡിലേക്ക് ഓടിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോയി. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി വടകരയിലേക്ക് മാറ്റി.
നാദിയക്ക് ഇരുകാലുകൾക്കും വയറിനുമാണ് പരിക്കേറ്റത്. ചെറുമോത്ത് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. അംന ഫാത്തിമക്ക് നെഞ്ചിലാണ് പരിക്കേറ്റത്. വാണിമേൽ എം.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് സന ഫാത്തിമ. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധിച്ചു. പൊട്ടിത്തെറിച്ചത് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണെന്ന് ബോംബ് സ്ക്വാഡ് അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.