തിരുവനന്തപുരം: ഉത്സവകാലഘട്ടങ്ങളിലെ വിമാനയാത്രക്കൂലി വർധനക്ക് പരിഹാരം കാണാ ന് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നില വില്‍ തൂക്കം നോക്കി തുക നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും സംസാരിച്ചു. പരിഹാരത്തിനായി വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വിദേശകാര്യവകുപ്പിൻെറ പ്രശംസയാര്ന്ന പ്രവര്‍ത്തനമായിരുന്നു.
ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരങ്ങളിലാണ്. മുന്കാലങ്ങളിലേതിെനക്കാള് മനുഷ്യത്വമുഖമുള്ള വകുപ്പായി ഇത് മാറി. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് എൻ.ഡി.എക്ക് വോട്ട് ചെയ്തു. സംസ്ഥാനങ്ങളുടെ വിദേശകാര്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഡിവിഷന് വിദേശകാര്യവകുപ്പിലുണ്ട്. ഈ ഡിവിഷനുകള്‍ അതത് സംസ്ഥാനങ്ങളിലെ വിദേശകാര്യവുമായി ബന്ധപ്പെട്ട വേണ്ട നടപടികള്‍ സ്വീകരിക്കും. വിദേശകാര്യസഹമന്ത്രി എന്ന നിലയില്‍ 12, 13 തീയതികളില്‍ നൈജീരിയ സന്ദര്‍ശിക്കും. 14ന് ദുബൈയും സന്ദർശിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും -മന്ത്രി
തിരുവനന്തപുരം: ദുൈബയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ആറുപേര്‍ മരിച്ചെന്നാണ് കോണ്‍സുല്‍ ജനറല്‍ അറിയിച്ചത്. വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അപകടത്തില്‍ പരിേക്കറ്റവരുടെ ചികിത്സാനടപടികളും നടക്കുന്നു.
പരിക്കേറ്റവർക്ക് സഹായത്തിനായി എംബസി ഉദ്യോഗസ്ഥര്‍ കൂടെയുണ്ട്. പരിക്കേറ്റ നാലുപേര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. വിവരങ്ങള്‍ അറിയുന്നതിനായി ദുൈബയില്‍ കണ്ട്രോള് റൂം തുറന്നു. വിവരങ്ങള്‍ക്കായി 00971 565463903 എന്ന നമ്പർ പ്രവര്‍ത്തനസജ്ജമാക്കിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.