തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം പ്രത്യേക സി.ബ ി.ഐ കോടതി 28 ലേക്ക് മാറ്റി. 2011 ഏപ്രിൽ 16നാണ് ശാസ്താംകോട്ട ജങ്ഷനിൽ ബസിറങ്ങി നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ ്, ആനന്ദ്, ഷഫീഖ് എന്നിവർ ആക്രമിച്ചത്.
പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി എം. സന്തോഷ് നായർ, എൻ. അബ്ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നിവരാണ് പ്രതികൾ. റഷീദിെൻറ സുഹൃത്തായിരുന്ന കണ്ടയ്നർ സന്തോഷ് മുഖേന ഉണ്ണിത്താനെ വകവരുത്താൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപിച്ചു എന്നാണ് സി.ബി.ഐ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.