തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കലിെൻറ നാലാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് പെങ്കടുക്കാം. അക്കാദമിക, വിനോദ, കായിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾക്കാണ് ഇളവുകൾ ബാധകമാവുക. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിലും 100 പേർക്ക് വരെ പെങ്കടുക്കാം. അതേസമയം മാസ്ക്, സാനിറ്റൈസർ അടക്കം പ്രതിരോധമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
കേന്ദ്ര സർക്കാർ സെപ്റ്റംബർ 21 മുതൽ പ്രഖ്യാപിച്ച ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കി ചീഫ് സെക്രട്ടറി നേരേത്ത ഉത്തരവിറക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ഇളവുകൾ സംബന്ധിച്ച് പുതിയ ഉത്തരവുണ്ടാകില്ല. അതേസമയം, കണ്ടെയ്ൻമെൻറ് സോണിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ കേന്ദ്രനിർദേശത്തിൽ ചില ഇളവുകൾ പരാമർശിച്ചിരുന്നെങ്കിലും രോഗവ്യാപനം വർധിക്കുന്ന സാഹചര്യം പരിഗണിച്ച് കേരളത്തിൽ തൽക്കാലത്തേക്ക് നടപ്പാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.
കണ്ടെയ്ൻമെൻറ് സോണുകളിൽ ഇളവുകളൊന്നും ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. സെപ്റ്റംബര്‍ 30 വരെ ഇപ്പോഴത്തെ രീതിതന്നെ തുടരും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തിന് സ്വന്തം നിലക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാകില്ല.
അതേസമയം, കണ്ടെയ്ൻമെൻറ് സോണിന് പുറത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിൽ അതതിടങ്ങളിൽ പൊലീസാണ് കടകളുടെ പ്രവർത്തനസമയം തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.