118 വിദേശമദ്യ വിൽപനശാലകൾ മാറ്റിസ്ഥാപിച്ചിട്ടില്ല 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹൈവേകളുടെ സമീപം പ്രവർത്തിച്ചിരുന്ന 179 വിദേശമദ്യ ചില്ലറ വിൽപനശാലകളിൽ 118 എണ്ണം മാറ്റിസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ഇത് മാറ്റിസ്ഥാപിക്കാൻ കഴിയാത്തതിനാൽ  ബെവ്കോയുടെ വിറ്റുവരവിൽ പ്രതിദിനം 4.56 കോടിയുടെ കുറവുണ്ടായിട്ടുണ്ട് . 

ഇതേ അവസ്ഥ തുടരുകയാണെങ്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 2017--18ൽ ഏകദേശം 1700 കോടിയുടെ കുറവുണ്ടാകും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ മദ്യഷോപ്പുകളും ബാറുകളും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് ലൈസൻസ് ഫീസ് ഇനത്തിൽ 35 കോടിയിലധികം രൂപയുടെ നഷ്ടവും ഉണ്ടാകാനിടയുണ്ടെന്നും വി. ജോയി, ഹൈബി ഈഡൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു.

Tags:    
News Summary - unclosed bars in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.