കോഴിക്കോട്: ശബരിമല കർമസമിതിയുടെ ഹർത്താൽ നേരിടുന്നതിൽ സിറ്റി പൊലീസ് മേധാവിക്ക് (കമീഷണർ) വീഴ്ചപറ്റിയെ ന്ന് ഫേസ്ബുക് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. ക്രൈംബ്രാഞ്ചിലെ സിവിൽ പൊലീസ് ഒാഫിസർ ഉമേഷ് വള്ളിക ്കുന്നിനെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
എ.ഡി.ജി.പിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനെ എസ്.പി ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിെൻറ റിപ്പോർട്ട്കൂടി പരിഗണിച്ചാണ് നടപടി. സേനക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഗുരുതര അച്ചടക്ക ലംഘനമാണ് ഉമേഷിൽനിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സിറ്റി പൊലീസ് മേധാവിയായിരുന്ന എസ്. കാളിരാജ് മഹേഷ് കുമാറിെൻറ പേര് പരാമർശിക്കാതെ വിമർശനവും പരിഹാസവും നിറഞ്ഞ ഫേസ്ബുക് പോസ്റ്റ് ആയിരത്തിലേറെ പേർ ഷെയർ ചെയ്തു. ശബരിമല കർമസമിതി ഹർത്താലിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.