തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് ഭാവിനടപടികൾ ആലോചിക്കാന്‍ സർക്കാർ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം. ലോക്ഡൗൺ പ്രഖ്യാപിച്ച് 57 ദിവസം പൂര്‍ത്തിയായിട്ടും തുടക്കസമയത്ത് ഒരു യോഗം ചേർന്നതല്ലാതെ സര്‍ക്കാര്‍ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയിട്ടിെല്ലന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗത്തെ സംഭാവനകള്‍ ഒരു സര്‍ക്കാറിന് മാത്രം അവകാശപ്പെട്ടതല്ല. സംസ്ഥാനം ഭരിച്ച എല്ലാ സര്‍ക്കാറുകളും ആരോഗ്യരംഗത്ത് സംഭാവന ചെയ്തിട്ടുണ്ട്. േനട്ടമെല്ലാം തങ്ങളുടേതാണെന്ന് വരുത്താൻ സ്പ്രിൻക്ലർ കമ്പനിയെ ഉപയോഗിച്ച് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കോവിഡിെൻറ മറവിൽ സ്പ്രിൻക്ലറുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ ഇടപാട് മറയ്ക്കാൻ അനുവദിക്കില്ല. സുതാര്യതാമാനദണ്ഡങ്ങൾ ലംഘിച്ച് അവരുമായി കരാറുണ്ടാക്കിയത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. വ്യക്തിവിവരങ്ങളുടെ കാര്യത്തിൽ സി.പി.എം നയത്തിന് പോലും വിരുദ്ധമായാണ് കരാർ. അതിനാൽ സ്പ്രിൻക്ലർ വിഷയം അടഞ്ഞ അധ്യായമല്ല.
ലോക്ഡൗൺ കാരണം സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് മുന്നില്‍ പത്തിന നിർദേശങ്ങൾ കെ.പി.സി.സി സമര്‍പ്പിച്ചു. ജനസംഖ്യയിലെ 60 ശതമാനം വരുന്ന പാവപ്പെട്ടവര്‍ക്ക് 5000 രൂപ െവച്ച് നല്‍കണം. ഇതിനാവശ്യമായ 2500 കോടി രൂപ കിഫ്ബി ഫണ്ടിലെ ഇന്ധനനികുതി വിഹിതത്തില്‍നിന്ന് എടുക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരണം.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും മടക്കിക്കൊണ്ടുവരുക, കാര്‍ഷിക ഉല്പന്നങ്ങള് സംഭരിക്കാൻ നടപടികള്‍ സ്വീകരിക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കോവിഡില്ലാത്ത രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കുക, കോവിഡ് പരിശോധന വർധിപ്പിക്കുക, പ്രവാസി പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് കൂടുതൽ സഹായം നല്‍കുക, ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവര്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ കൊടുക്കുകയും കൂടുതല്‍ തുക നല്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.