സ്വർണക്കടത്ത് കേസ്: രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇടപാടിനുവേണ്ടി പണം നിക്ഷേപിച്ച മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.  സ്വര്‍ണക്കടത്തിനായി പ്രതികള്‍ ക്രൗഡ്ഫണ്ടിംഗ് മാതൃകയിലാണ് പണം സ്വരൂപിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ പലരില്‍നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ സമാഹരിച്ചതായാണ് വിവരം.

അതേസമയം, സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. പ്രധാനപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ എൻ.ഐ.എ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് എൻ.ഐ.എ സംഘം ചർച്ച നടത്തിയത്.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ തൊട്ടടുത്ത ദിവസം ഒരിക്കൽ കൂടി ചോദ്യം ചെയ്യും. ഐ.ടി വകുപ്പിലെ മുൻജീവനക്കാരൻ അരുൺ ബാലചന്ദ്രനേയും ഉടൻ ചോദ്യം ചെയ്യും.

Tags:    
News Summary - Two more arrests in gold smuggling case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.