ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു. മുതലമട ഏരിപ്പടത്ത് സെന്തിൽകുമാർ (39), പല്ലശന തരകത്ത് ശിവരാമൻ (45). എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതു പേര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഒറ്റപ്പാലം- തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. പിക്ക് അപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്ബിലെ മതിലും ഇടിച്ചു തകര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.