എടവണ്ണ: വീടിന് സമീപത്തെ വയലിലെ കുളത്തിൽ മുങ്ങിമരിച്ച ആരാധ്യക്കും ഭാഗ്യശ്രീക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാ
മൊഴി.
മഞ്ചേരി ബ്ലോസം സ്കൂൾ രണ്ടാംതരം വിദ്യാർഥിനി ഭാഗ്യശ്രീയും (ഏഴ്), മഞ്ചേരി നസ്റത്ത് സ്കൂൾ എൽ.കെ.ജി വിദ്യാർഥിനി ആരാധ്യയും (അഞ്ച്) വ്യാഴാഴ്ച വൈകീട്ടോടെയാണ് പാണ്ടിയാട് കണ്ണച്ചംതൊടി കുളത്തിൽ മുങ്ങിമരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹങ്ങള്‍ പാണ്ടിയാട്ടെ അംഗൻവാടിയിൽ പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് തറവാട് വീട്ടുവളപ്പുകളിൽ സംസ്കരിച്ചു. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരടക്കം നൂറുക്കണക്കിന് പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ പാണ്ടിയാട്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.