Posted On
date_range Updated On
date_range മറൈൻഡ്രൈവിൽ 13 പേർക്കുള്ള ബോട്ടിൽ കയറ്റിയത് 40ഓളം പേരെ; ബോട്ടുകൾ കസ്റ്റഡിയിൽ
കൊച്ചി: താനൂരിലെ ബോട്ട് ദുരന്തത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളെ കയറ്റിയ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി. 13 പേരെ കയറ്റാൻ ശേഷിയുള്ള സെന്‍റ് മേരീസ് എന്ന ബോട്ടിൽ 40ഓളം പേരെയാണ് കയറ്റിയിരുന്നത്.
സന്ധ്യ എന്ന മറ്റൊരു ബോട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബോട്ടുകളുടെ സർവീസ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.