കൊച്ചി: നയതന്ത്ര ബാഗേജിലെത്തിയ 30 കിലോ സ്വർണം പിടികൂടി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതാർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യം അജ്ഞാതം. കഴിഞ്ഞ ഞായറാഴ്ചയാണ് 15 കോടി രൂപ മൂല്യമുള്ള സ്വർണം കസ്റ്റംസ് പിടികൂടിയത്.
സ്വർണക്കടത്തിലെ മുഖ്യകണ്ണികളിലൊരാളായ പി.എസ്. സരിത്തിനെ പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മുഖ്യആസൂത്രക സ്വപ്ന സുരേഷും മറ്റൊരു പ്രതി സന്ദീപ് നായരും ഒളിവിലാണ്. ഇവരെ പിടികൂടാനോ സ്വർണം ആർക്കുവേണ്ടി എത്തിച്ചെന്ന് കണ്ടെത്താനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുമില്ല. സ്വപ്ന എവിടെയെന്ന ചോദ്യത്തിനും മറുപടിയില്ല.
കൊച്ചി ആസ്ഥാനമായ കസ്റ്റംസ് (പ്രിവൻറിവ്) കമീഷണർ ഓഫിസിനുകീഴിലാണ് അന്വേഷണം നടക്കുന്നത്.
യു.എ.ഇയിൽനിന്ന് ഫാസിൽ ഫരീദ് എന്ന ആൾക്കുവേണ്ടിയാണ് സ്വർണം എത്തിച്ചെതന്ന് സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ കേട്ടിട്ടില്ലാത്ത പേരാണ് ഫാസിൽ. ഇയാൾ കാരിയർ മാത്രമാണെന്നാണ് നിഗമനം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.