ഷൊർണൂർ: ‘ഓപ്പോൾ’ എന്ന വിളിപ്പേര് പൂർണമായി അന്വർഥമാക്കിയാണ് മഹാകവി വള്ളത്തോൾ നാ രായണ മേനോെൻറ പ്രിയപുത്രി വള്ളത്തോൾ വാസന്തി മേനോൻ മറഞ്ഞത്. ഗുരുകുല സമ്പ്രദായം നില നിന്നിരുന്നപ്പോഴും ശേഷവും കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട എല്ലാവർക്കും അവർ ‘ഓപ ്പോളാ’യി നിലകൊണ്ടു.
ആശാനെന്ന വിളിപ്പേര് മാറി മാഷെന്നും ടീച്ചറെന്നും മാഡമെന്നും സാ റെന്നുമൊക്കെ കാലാനുസൃതമായി അധ്യാപക സമൂഹത്തിനും ഭരണകർത്താക്കൾക്കും വിളിപ്പേര് കിട്ടിയപ്പോഴും ഇവർ ഓപ്പോളായി തുടർന്നു. കലാമണ്ഡലത്തിൽ പഠിക്കാനും സന്ദർശിക്കാനുമെത്തുന്ന വിദേശികൾക്കുപോലും സ്നേഹവും പരിലാളനയും ഉപദേശവും നൽകുന്ന അവർ ജീവിച്ചു. എല്ലാവരെയും ഒരു വീട്ടിലെ അംഗങ്ങളെ പോലെ ഇഴചേർത്തുവെച്ചു. മഹാകവിയുടെ മക്കളിൽ ഏറ്റവും ഇളയവളായ ഓപ്പോൾ പ്രായത്തിന് മൂത്തവർക്ക് കൂടി ഓപ്പോളായി.
വള്ളത്തോളിെൻറ പെൺമക്കളിൽ കലാമണ്ഡലവുമായി ഇത്രയധികം ഇഴയടുപ്പമുള്ള ആരുമില്ല. വള്ളത്തോളിെൻറ എട്ട് മക്കളിൽ ബാലകൃഷ്ണക്കുറുപ്പും അച്യുതക്കുറുപ്പും കലാമണ്ഡലം ഭരണസമിതികളിൽ അംഗമായിരുന്നു. അച്യുതക്കുറുപ്പ് കലാമണ്ഡലം വൈസ് ചെയർമാൻ പദവിയും വഹിച്ചു. അച്യുതക്കുറുപ്പിെൻറ മരണശേഷമാണ് വാസന്തി മേനോൻ കലാമണ്ഡലത്തിൽ സജീവമായത്. വള്ളത്തോൾ കുടുംബത്തെ പ്രതിനിധീകരിച്ച് കേരള കലാമണ്ഡലം ഭരണ സമിതികളിൽ തുടർച്ചയായി അംഗമായി.
കലാമണ്ഡലം കൽപിത സർവകലാശാലയായപ്പോൾ സിൻഡിക്കേറ്റംഗവുമായി. സ്ഥാപനത്തിൽ പലപ്പോഴായി ഉണ്ടായ പടലപിണക്കങ്ങളും മറ്റും വാസന്തി മേനോൻ ഇടപെട്ടപ്പോൾ അലിഞ്ഞില്ലാതായി. ഒരു മന്ത്രിയെ കർശനമായി താക്കീത് ചെയ്യാനും നിലപാട് തിരുത്തിയില്ലെങ്കിൽ ഭരണസമിതി അംഗത്വം രാജിവെക്കുമെന്ന് പറയാനുമുള്ള ആർജവം കാണിച്ചു. പഠനം തുടരാനാവാതെ വിഷമവൃത്തത്തിലായ വിദ്യാർഥികളെ ഇവർ നനുത്ത തലോടലോടെ പിടിച്ചുനിർത്തിയ സംഭവങ്ങളുമുണ്ട്.
ശാരീരിക വിഷമതകൾ കൂടുതലായപ്പോൾ ഭരണസമിതിയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാസന്തി ഓപ്പോളില്ലാത്ത കലാമണ്ഡലം ആർക്കും ചിന്തിക്കാൻ പോലുമായിരുന്നില്ല. മഹാകവിയുടെ പൈതൃകത്തെ വാസന്തി ഓപ്പോളിലൂടെ ദർശിക്കുന്നവരായിരുന്നു കലാമണ്ഡലത്തെ സ്നേഹിക്കുന്ന എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.