തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമി പരേഡ് മൈതാനിയിലെ പാസിങ് ഔട്ട് പരേഡിെൻറ ചു വടുകൾ ചെന്നെത്തിയത് ചരിത്രത്തിലേക്ക്. 24 പെണ്‍കുട്ടികളടക്കം 74 ആദിവാസി ചെറുപ്പക്കാ ർ ഈ പരേഡിലൂടെ കേരള പൊലീസിെൻറ ഭാഗമായി. ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് പ്രത്യേക റ ിക്രൂട്ട്മെൻറിലൂടെ ആദിവാസികൾക്ക് പൊലീസിൽ നിയമനം നൽകുന്നത്. സംസ്ഥാന സര്‍ക്കാറി െൻറ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ ആദിവാസി ചെറുപ്പക്കാരാണ് ഇവർ.
അട്ടപ്പാടിയില്‍ ആള് ക്കൂട്ട മർദനത്തില്‍ കൊല്ലപ്പെട്ട മധുവിെൻറ സഹോദരി ചന്ദ്രികയും ദേശീയ കബഡി താരവും സ ംസ്ഥാന വനിത ഫുട്ബാള്‍ ടീമംഗവുമായ എം. അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി. ഈശ്വരിയും ഈ ടീമിലുണ്ട്. രണ്ട് ബിരുദാനന്തര ബിരുദധാരികളും രണ്ട് ബി.എഡ് ബിരുദധാരികളും ഏഴ് ബിരുദധാരികളും ഇവരിലുണ്ട്. ഒരാള്‍ക്ക് ഡിപ്ലോമയും ഒരാള്‍ ടി.ടി.സിയും നേടിയിട്ടുണ്ട്. 30 പേര്‍ക്ക് പ്ലസ്ടുവും 31 പേര് എസ്.എസ്.എൽ.സിക്കാരുമാണ്. മലപ്പുറം ജില്ലയില്‍ നിന്ന് എട്ട് പാലക്കാട് നിന്ന് 15, വയനാട്ടില്‍ നിന്ന് 51 പേർ വീതമാണ് ഉള്ളത്. അടിസ്ഥാന പരിശീലനത്തിന് പുറമെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പ്രത്യേക കമാന്‍ഡോ പരിശീലനവും ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിങ്ങും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ്ങും തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനവും യോഗ, കമ്പ്യൂട്ടര്‍, സ്വിമ്മിങ് എന്നിവയിലെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഡി.ജി.പി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാദമിയില്‍ നിന്ന് പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ മികച്ച ബാച്ചാണ് ഇതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ സേനാംഗങ്ങളുടെ സെല്യൂട്ട് സ്വീകരിക്കവേ പറഞ്ഞു. ഈ അച്ചടക്കവും ആത്മാര്‍ത്ഥതയും സേവനരംഗത്തും അവർ കാഴ്ചവെക്കുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജിഷ്ണുരാജ് പരേഡ് കമാന്‍ഡ് ചെയ്തു. ഐ.വി. സൗമ്യക്ക് ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫിയും മികച്ച ഔട്ട് ഡോറിനുള്ള ട്രോഫി എം. അശ്വതിയും മികച്ച ഇന്‍ഡോറിനുള്ള ട്രോഫി പി. അജിലയും മികച്ച ഷൂട്ടര്‍ക്കുള്ള ട്രോഫി വി. ലിങ്കണും സ്വീകരിച്ചു. വനമേഖലകളിലെ പല ആദിവാസി ഊരുകളില്‍ നിന്നുമുള്ളവര്‍ പ്രിയപ്പെട്ടവരുടെ പാസിങ് ഔട്ട് പരേഡ് കാണാന്‍ എത്തിയിരുന്നു.
മധുവിെൻറ പെങ്ങൾക്ക് ഇത് അഭിമാന നിമിഷം
തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട കടുകുമണ്ണ ആദിവാസി ഊരിലെ ആദിവാസി യുവാവ് മധുവിെൻറ സഹോദരി ചന്ദ്രിക ബുധനാഴ്ച കേരള പൊലീസിെൻറ ഭാഗമായപ്പോള്‍ പുളകം കൊണ്ടത് പരേഡ് മൈതാനിയിലെ മൺതരികളാണ്. ഒപ്പം തടിച്ചുകൂടിയ ജനവും.
നേരത്തെ പൊലീസിലേക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോൾ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ചന്ദ്രികയെയല്ല ഇന്നലെ പരേഡ് ഗ്രൗണ്ടില്‍ കണ്ടത്. കഠിനമായ പരിശീലനങ്ങളേക്കാളുമുള്ള ജീവിതാനുഭവങ്ങള്‍ കടന്നെത്തിയ ചന്ദ്രികയുടെ മുഖത്ത് ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. പതറാത്ത ചുവടുമായി മാര്‍ച്ച്് ചെയ്ത് ഡി.ജി.പിക്ക് അഭിവാദ്യമര്‍പ്പിച്ച് കടന്നുപോകുേമ്പാൾ ചന്ദ്രികക്ക് അത് അഭിമാന നിമിഷമായിരുന്നു. മനസ്സില്‍ മധുവിെൻറ ഓര്‍മകള്‍ നിറഞ്ഞുതുളുമ്പിയിട്ടും നൊമ്പരമൊന്നും ആ മുഖത്തു നിന്നും വായിച്ചെടുക്കാനായില്ല. ചന്ദ്രിക കേരള പൊലീസിെൻറ ഭാഗമായപ്പോള്‍ പരേഡ് ൈമതാനിയിൽ തടിച്ചുകൂടിയവരും ആഹ്ലാദത്തിലായി.
2018 ഫെബ്രുവരി 23ന് അഗളി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ മധുവിെൻറ തണുത്തുവിറങ്ങലിച്ച ശരീരം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുമ്പോള്‍ അകലെയല്ലാതെ കില സെൻററില്‍ പൊലീസ് ട്രെയിനിക്കുള്ള അഭിമുഖത്തിന് കാത്തുനിന്ന ചന്ദ്രികയുടെ മുഖത്തെ നിശ്ചയദാര്‍ഢ്യം സല്യൂട്ട് സ്വീകരിക്കുമ്പോഴും ദൃശ്യമായിരുന്നു. മനസ്സിലെ വിഷമങ്ങളും നൊമ്പരങ്ങളും വേദനകളും യൂനിഫോം അണിഞ്ഞുകഴിഞ്ഞാല്‍ പുറത്തുകാണിക്കരുതെന്ന് പരിശീലനകാലത്ത് പഠിച്ചത് ചന്ദ്രിക ഓര്‍മിച്ചു. അമ്മ മല്ലിയയും മുത്തശ്ശി വീര ഉൾപ്പെടെ ഊരിലെ നിരവധി പേരും ഇവരുടെ പരേഡ് കാണാന്‍ രാമവര്മപുരത്തെത്തിയിരുന്നു. യൂനിഫോമണിഞ്ഞെത്തിയ മകളെ കെട്ടിപ്പിടിച്ച് മകളുടെ നേട്ടത്തില്‍ അഭിമാന മുത്തം നൽകി ആ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.