കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം മേട്നാപ്പാറ ആദിവാസി കോളനിയിലെ ആദിവാസി യുവതി വീട്ടിൽ പ്രസവിച്ചു. ഇരട്ടക്കുട്ടികളിലൊന്ന് പ്രസവത്തോടെ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മേട്നാപ്പാറ കോളനിയിലെ ബാലൻ-മഞ്ജു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. മാതാവിനെയും ഇരട്ടകളിലൊന്നിനെയും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ മൂന്നാമത്തെ പ്രസവമാണിത്. അടിമാലി താലൂക്ക് ആശുപത്രിയിലാണിവർ ഡോക്ടറെ കണ്ടിരുന്നത്. മാസം തികയാതെയാണ് പ്രസവം നടന്നത്. ആറരമാസം പിന്നിട്ടിരുന്നുള്ളൂ.
മഞ്ജുവിന് തിങ്കളാഴ്ച രാവിലെ പെട്ടെന്ന് വേദന ഉണ്ടാവുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നു. സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.