തിരുവനന്തപുരം: തൃശൂർ സിറ്റി പൊലീസ് കമീഷണർ യതീഷ്ചന്ദ്രയെ കണ്ണൂരും ഇടുക്കി എസ്.പി ടി. നാരായണനെ കൊല്ലം സ ിറ്റിയിലും പൊലീസ് മേധാവികളായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണറായിരുന്ന ആർ. ആദിത്യയാണ് പ ുതിയ തൃശൂർ കമീഷണർ. വയനാട് എസ്.പിയായിരുന്ന ആർ. കറുപ്പസാമിയാണ് തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള് ള പുതിയ ഡി.സി.പി. നാരായണനെ കൊല്ലത്തേക്ക് മാറ്റിയ ഒഴിവിൽ കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന പി.കെ. മധുവിനെ വയനാട് ജില്ല പൊലീസ് മേധാവിയായി നിയമിച്ചു.
കേരള പൊലീസ് അക്കാദമിയിലെ ട്രെയിനിങ് വിഭാഗം ഡി.െഎ.ജി അനൂപ് കരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി.െഎ.ജിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂേട്ടഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ നീരജ്കുമാർ ഗുപ്തക്കാണ് പകരം ചുമതല. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രതീഷ്കുമാറിനെ പൊലീസ് ആസ്ഥാനത്ത് എസ്.പിയായി നിയമിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന സക്കറിയാ ജോർജിനെ വിമൻസെൽ എസ്.പിയായും മാറ്റിനിയമിച്ചു.
മുഹമ്മദ് റഫീഖ് കൺസ്യൂമർഫെഡ് എം.ഡി
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എറണാകുളം യൂനിറ്റ് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറായി ഡെപ്യൂേട്ടഷനിൽ നിയമിച്ചു. കൺസ്യൂമർഫെഡ് എം.ഡിയായിരുന്ന എസ്.പി ആർ. സുകേശനെ വീണ്ടും പൊലീസ് സർവിസിലേക്ക് മാറ്റി. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ തിരുവനന്തപുരം റേഞ്ചിലാണ് അേദ്ദഹത്തിെൻറ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.