തിരുവനന്തപുരം: മൂന്നു ദിവസമായി നിശ്ചലമായ തിരുവനന്തപുരം-കോട്ടയം-എറണാകുളം പാതയിൽ ഞായറാഴ്ച രാവിലെ മുതൽ ഹ്രസ്വദൂര ട്രെയിനുകൾ ഒാടിത്തുടങ്ങി. പരിമിത വേഗത്തിൽ സ്പെഷൽ ട്രെയിനുകളാണ് ഒാടിക്കുന്നത്. ശനിയാഴ്ച രാത്രി പാതയിൽ ട്രയൽ റൺ നടത്തിയിരുന്നു. പാളത്തിൽനിന്ന് വെള്ളം ഒഴുകിമാറിയതിനാൽ ഗതാഗതത്തിന് യോഗ്യമാണെന്നാണ് വിലയിരുത്തൽ. നിലവിൽ തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം പാതയിൽ എല്ലാ സ്േറ്റഷനുകളിലും സ്റ്റോപ് അനുവദിച്ചുള്ള സ്പെഷൽ പാസഞ്ചർ ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. അതുപോലെയാകും കോട്ടയം വഴിയും ട്രെയിൻ ഒാടുക.
അതേസമയം, എറണാകുളം-ഷൊർണൂർ പാതയിൽ നിശ്ചലാവസ്ഥ തുടരുകയാണ്. ഇവിടെ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ എത്രസമയം വേണ്ടിവരുമെന്ന് ഇനിയും വ്യക്തമല്ല. ഗതാഗതം താറുമാറായ സാഹചര്യത്തിൽ ശനിയാഴ്ച കേരളത്തിൽ സർവിസ് നടത്തേണ്ട 20 ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരം-ഷൊർണൂർ വേണാട്, ഷൊർണൂർ-തിരുവനന്തപുരം വേണാട്, നാഗർകോവിൽ-മാംഗളൂർ പരശുറാം, മാംഗളൂർ-നാഗർകോവിൽ പരശുറാം, തിരുവനന്തപുരം-മാംഗളൂർ എക്സ്പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം-മുംബൈ സി.എസ്.ടി എക്സ്പ്രസ്, തിരുവനന്തപുരം-മാംഗളൂർ മലബാർ, തിരുവനന്തപുരം-മാംഗളൂർ മാവേലി, തിരുവനന്തപുരം-ചെൈന്ന എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇൻറർസിറ്റി തുടങ്ങിയ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
തിരുവനന്തപുരം-ന്യൂഡൽഹി കേരള, കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ്, തിരുവനന്തപുരം-ഇന്ദോർ അഹല്യാനഗരി എക്സ്പ്രസ് തുടങ്ങിയ െട്രയിനുകൾ നാഗർകോവിൽ-തിരുനെൽവേലി-മധുര-ഡിണ്ടുഗൽ-ഇൗറോഡ് വഴി തിരിച്ചുവിട്ടു. ശനിയാഴ്ച കേരളത്തിലേക്കെത്തേണ്ട 12 ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. അതേസമയം, തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം ലൈനിൽ ഏഴ് സ്പെഷൽ സർവിസുകൾ നടന്നു.
തൃശൂരിൽ സ്ലീപ്പറുകൾ ഒഴുകിപ്പോയി; പാളത്തിൽ മണ്ണിടിഞ്ഞു
തൃശൂർ: തൃശൂരിനടുത്ത് കുറുമാലി പുഴക്കും ചാലക്കുടി പുഴക്കും കുറുകെ റെയിൽവെ മേൽപാലത്തിലെ പാളങ്ങളിലെ സ്ലീപ്പറുകൾ ഒഴുകിപ്പോയി. തൃശൂർ-വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ പാളത്തിലേക്ക് മണ്ണിടിയുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പുഴകളിൽ െവള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിലാണ് സ്ലീപ്പറുകൾ ഒഴുകിപ്പോയത്.
ഇന്നും ദീർഘദൂര ട്രെയിനുകൾ റദ്ദാക്കും
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ പാതകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെങ്കിലും ഭൂരിഭാഗം ദീർഘദൂര ട്രെയിനുകളും ഞായറാഴ്ചയും റദ്ദാവും. നിലവിലെ സാഹചര്യത്തിൽ പരമാവധി മൂന്നോ നാലോ െട്രയിനുകൾ മാത്രമാണ് നാഗർകോവിൽ-മധുരൈ-ഈറോഡിലൂടെ തിരിച്ചുവിടാൻ കഴിയുന്നത്. സംസ്ഥാനത്തെ തെക്കും വടക്കുമുള്ള നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രതിദിന െട്രയിനുകൾ പുനഃസ്ഥാപിക്കാതെ യാത്രാദുരിതം അവസാനിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.