ടി.പി വധം: രോഗിയായ കുഞ്ഞനന്തന് പരോളല്ല, ചികിത്സയാണ് നൽകേണ്ടത് -ഹൈകോടതി

െകാച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന് ചികിത്സ ആവശ്യമുണ്ട െങ്കിൽ സർക്കാർ നൽകണമെന്നും പരോളിൽ വിടുകയല്ല വേണ്ടതെന്നും ഹൈകോടതി. തടവിൽ കഴിയുന്നവരുടെ ചികിത്സച്ചുമതല സർക്കാറിനായതിനാൽ അവർ തന്നെയാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടെതന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ വ്യക്തമാക്കി.

കേസിലെ നാലാംപ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ ടി.പിയുടെ വിധവ കെ.കെ. രമ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം. ഹരജിയിൽ എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം തേടി.

ജയിൽചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ ഇനി പരോൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് രമ ഹരജി നൽകിയത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിരന്തരം പരോൾ അനുവദിക്കുന്നതായാണ് ആക്ഷേപം. പരോളിലിറങ്ങി രാഷ്ട്രീയപാർട്ടി യോഗങ്ങളിൽ കുഞ്ഞനന്തൻ പെങ്കടുക്കുന്നതായി ഹരജിക്കാരി ചൂണ്ടിക്കാട്ടി.

Tags:    
News Summary - tp murder case high court pk Kunhanandan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.