തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധകേസിലെ രണ്ടു പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാറ്റി. അണ്ണൻ സിജിത്ത്, ട്രൗസർ മനോജ് എന്നിവരെയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിൽ ഡി.ജി.പിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മനോജിെൻറ അപേക്ഷയെ തുടർന്നാണ് ജയിൽ മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം.
അടുത്തിടെ മനോജിന് ഹൃദയസംബന്ധ ശസ്ത്രക്രിയ നടത്തിയിരുന്നു.
അണ്ണൻ സിജിത്തിന് കണ്ണൂരിൽ മറ്റൊരു കേസിൽ റിമാൻഡ് ഉള്ളതിനാലാണ് ജയിൽ മാറ്റമെന്നും റിപ്പോർട്ട്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് നേരത്തെ ടി.പി കേസ് പ്രതികളെ കണ്ണൂർ ജയിലിൽ പാർപ്പിക്കാതിരുന്നത്.
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകവും ടി.പി കേസ് ഉൾപ്പെടെ നിരവധി കൊലകേസുകളിലെ പ്രതികൾക്ക് നൽകിയ പരോളും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് ടി.പി കേസിലെ രണ്ടു പ്രതികളുടെ ജയിൽ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.