തിരുവനന്തപുരം: സ്വകാര്യ സംരംഭകർക്കും നിക്ഷേപകർക്കുമായി ഇരു വാതിലുകളും തുറന്നിട്ട് സംസ്ഥാന വിനോദസഞ്ചാര രംഗം അടിമുടി മാറുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റോഡ്, കുടിവെള്ളം, വൈദ്യുതി, പൊതുകക്കൂസുകൾ തുടങ്ങി അടിസ്ഥാന സൗകര്യമൊഴികെയുള്ള മുഴുവൻ മേഖലകളിലുമാണ് സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യ നിക്ഷേപകരെ തേടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ സാധ്യമാക്കിയ കോഴിക്കോട് ‘ഇരിങ്ങൽ സർഗാലയ മാതൃക’ മറ്റിടങ്ങളിലും വ്യാപിപ്പിക്കുന്നതും ലക്ഷ്യമുണ്ട്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കേരള സംരംഭക മീറ്റും സംഘടിപ്പിക്കും. പുതിയ ആശയങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭകരെ തേടുന്നത്.
ഇതിനായി സർക്കാർ വെഞ്ച്വർ ഫണ്ട് രൂപവത്കരിക്കും. ഭാരതീയ ചെറുകിട വികസന ബാങ്ക്, സ്വദേശത്തും വിദേശത്തുമുള്ള എയ്ഞ്ചൽ ഫണ്ടുകൾ, സ്വകാര്യ ഫണ്ടുകൾ, വിവിധ ധനകാര്യ ഏജൻസികൾ തുടങ്ങിയവയിൽനിന്നാണ് ഇതിനായുള്ള ഫണ്ട് സ്വരൂപിക്കുക. സംരംഭകത്വ താൽപര്യവുമായി എത്തുന്നവർക്ക് ഇതിൽനിന്ന് ധനസഹായം ലഭ്യമാക്കും. തുടർന്ന് സംരംഭകെൻറ ഫണ്ടും കൂടി ഉൾപ്പെടുത്തി തയാറാക്കുന്ന പ്രോജക്ടിന് കമ്പനി രജിസ്ട്രേഷനും നൽകും. ഹൗസ് ബോട്ടുകൾ, പാർപ്പിട കേന്ദ്രങ്ങൾ, ആയുർവേദ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ആരോഗ്യ-ഫാം-സാഹിക ടൂറിസം, കായൽ ടൂറിസം, ഗ്രീൻ ഹൗസുകൾ തുടങ്ങിയ മേഖലകളിലാണ് സംരംഭകരെ തേടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൂചന ബോർഡുകൾ, വിവരലഭ്യത കേന്ദ്രങ്ങൾ, വഴിയോര താമസസൗകര്യം തുടങ്ങിയവയും വിട്ടുനൽകും.
സഹകരണമേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കിയാകും നടപ്പാക്കുക. നിക്ഷേപ സമാഹരണം, പദ്ധതി നടപ്പാക്കൽ, സംരംഭകത്വ പ്രോത്സാഹനം എന്നിവക്കുള്ള സഹായവും ഉപദേശവും കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് നൽകും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വൻകിട പദ്ധതികൾക്ക് നിക്ഷേപമിറക്കുന്നവർക്ക് അഞ്ചുവർഷത്തെ നികുതിയിളവ് നൽകും. പ്രവാസികൾ ഉൾെപ്പടെയുള്ളവരെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ആശയവുമായി എത്തുന്നവർക്ക് ഇൗടോ മറ്റ് സെക്യൂരിറ്റിയോ ഒന്നുമില്ലാതെ സഹായം ലഭ്യമാക്കാൻ കഴിയുന്ന വിധമാണ് വെഞ്ച്വർ ഫണ്ട് രൂപവത്കരിക്കുന്നത്. അപേക്ഷ പരിശോധിക്കുന്നതിന് മാനേജ്മെൻറ് വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സമിതിയുണ്ടാക്കും. ടൂറിസം നിക്ഷേപ സാധ്യതകൾ വ്യക്തമാക്കുന്ന പട്ടികയും പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 2015 നേക്കാൾ 2016ൽ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ 6.23 ശതമാനം വർധനയാണുണ്ടായത്. വരുമാനത്തിൽ 11.12ശതമാനത്തിെൻറ വളർച്ചയും രേഖപ്പെടുത്തി. സ്വകാര്യ നിക്ഷേപംകൂടിയാവുേമ്പാൾ മുതൽമുടക്കില്ലാതെ നികുതിവരുമാനം വർധിപ്പിക്കാമെന്നാണ് ടൂറിസം വകുപ്പിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.