പൗരത്വ കേസ് നടത്തിപ്പ്: ടി.എൻ. പ്രതാപന് നാട്ടുകാർ 20 ലക്ഷം രൂപ നൽകും

തൃപ്രയാർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിന് ടി.എം. പ്രതാപന്‍ എം.പിക്ക് 20,000 കുടുംബങ്ങളില്‍നിന്നായി 20 ലക്ഷം രൂപ നല്‍കും. നാട്ടിക മേഖല മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റിയുടെതാണ് പ്രഖ്യാപനം.

അഭിഭാഷകൻ കപില്‍ സിബൽ മുഖേനയാണ് പ്രതാപന്‍ ഹരജി നൽകിയത്. 13 മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനവും പ്രകടനവും നാട്ടികയില്‍ നടന്നിരുന്നു. മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റിക്കു വേണ്ടി സി.എ. മുഹമ്മദ് റഷീദാണ് സമ്മേളനത്തിൽ തീരുമാനം അറിയിച്ചത്.

നാട്ടിക മേഖലയിലെ 20,000 കുടുംബങ്ങളിൽനിന്ന് 100 രൂപ വീതം നൽകും. മഹല്ല് കമ്മിറ്റി ഭാരവാഹികളും മതപണ്ഡിതരും വിഹിതങ്ങള്‍ ബന്ധപ്പെട്ട ഭാരവാഹികള്‍ക്ക് കൈമാറി.

വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കുട്ടന്‍ എന്നിവരും സംഭാവന കൈമാറി.

Tags:    
News Summary - TN paratapan 20 Lacks-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.