പെരിന്തല്‍മണ്ണ: കാറിലെ രഹസ്യമായി അറയിലാക്കി കൊണ്ടുവന്ന 1,14,49,500 രൂപ പെരിന്തല്‍മണ്ണ പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് തൂതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ പുത്തൂര്‍ തെക്കുംപുറം വീട്ടില്‍ ടിറ്റോ (52), ഒല്ലൂര്‍ മൂക്കന് വീട്ടില്‍ സോബിന്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറിന്റെ രഹസ്യ അറയിലായിരുന്നു പണം. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.
പെരിന്തല്‍മണ്ണ എസ്.ഐ യാസിര്‍ ആലിക്കൽ, ജൂനിയര്‍ എസ്.ഐ തുളസി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പണം പിടിച്ചെടുത്തത്. ഒരുമാസത്തിനിടെ പെരിന്തൽമണ്ണയിൽ മൂന്നാം തവണയാണ് ഇത്തരത്തിൽ പണം പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.