കോവളം: വിഴിഞ്ഞത്ത് കോൺക്രീറ്റ് സ്ലാബിൽ കാൽകുടുങ്ങി മൂന്നു വയസ്സുകാരന് പരിക്കേറ്റു. കോട്ടപ്പുറം കരിമ്പള്ളിക്കര വയലിൽ വീട്ടിൽ ജോണിെൻറ മകൻ ഷൈൻമോനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി ഏേഴാടെ വീടിനു മുന്നിലെ ഓടയുടെ മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബിലെ ദ്വാരത്തിൽ അബദ്ധത്തിൽ കാൽകുടുങ്ങുകയായിരുന്നു. കാൽ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയർഫോഴ്സിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കലാനാഥൻ, സേനാംഗങ്ങളായ പ്രദീപ് കുമാർ, ആനന്ദ്, രാജീവ്, രതീഷ്, സജീഷ് ജോൺ എന്നിവരുൾപ്പെട്ട സംഘം കട്ടർ ഉപയോഗിച്ച് സ്ലാബ് മുറിച്ചു മാറ്റിയാണ് കുട്ടിയുടെ കാൽപുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.