തൃശൂർ: സിറ്റി വനിത പൊലീസ് സ്േറ്റഷൻ ഉദ്യോഗസ്ഥരെ ഫോണിൽ അസഭ്യങ്ങൾ പറഞ്ഞ കേസിൽ പ്ര തിക്ക് മൂന്നു വർഷം തടവ്. തിരുവനന്തപുരം മേനംകുളം തുമ്പ മരിയൻ എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന ജോസിനെയാണ് (29) തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
സംസ്ഥാനത്തെ വനിത പൊലീസ് സ്റ്റേഷനുകളിലും പിങ്ക് പൊലീസ്, വനിത ഹെൽപ്പ് ലൈൻ, വനിത സെൽ എന്നിവിടങ്ങളിലും വനിത പൊലീസുേദ്യാഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറുകളിലും വിളിച്ച് അസഭ്യം പറയൽ ഇയാളുടെ പതിവാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം 15ഉം എറണാകുളം ജില്ലയിൽ രണ്ടും തൃശൂർ സിറ്റിയിൽ രണ്ടും കേസുകളിൽ പ്രതിയാണ്. തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ പി.വി. സിന്ധു രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.