ശൈശവ വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതികളാക്കും; മൂന്നു പേർ അറസ്റ്റിൽ

തിരുവനന്തപുരം: 16കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ചടങ്ങിൽ പങ്കെടുത്തവരെയും പ്രതികളാക്കുമെന്ന് പൊലീസ്. ഡിസംബർ 18നാണ് ശൈശവ വിവാഹം നടന്നത്. പെൺകുട്ടിയുടെ പിതാവ്, പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി ജയിലിലാകുകയും ഇപ്പോൾ വിവാഹം കഴിക്കുകയും ചെയ്ത അമീർ, വിവാഹത്തിന് കർമികത്വം വഹിച്ച പുരോഹിതൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

നെടുമങ്ങാട് പനവൂരിലാണ് സംഭവം. പോക്സോ കേസിൽ ജയിലിലായിരുന്ന അമീർ 2021ൽ നാലു മാസത്തെ തടവിന് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. തുടർന്നാണ് താൻ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

അമീർ രണ്ടു ബലാത്സംഗ കേസുകളിലും അടിപിടി കേസിലും പ്രതിയാണ്.

Tags:    
News Summary - Three people arrested in nedumangad child marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.