കുലശേഖരം: വെള്ളായണി കാർഷിക കോളജിലെ മൂന്ന് വിദ്യാർഥികൾ പേച്ചിപ്പാറക്ക് സമീപം കോതയാറിൽ മുങ്ങിമരിച്ചു. പാറശ്ശാല പ്ലാട്ടുമൂട്ട്ക്കട വിഷ്ണു നിവാസിൽ വിജയെൻറ മകൻ വിഷ്ണു (24), ശ്രീകാര്യം പാങ്ങാപ്പാറ വിവേക് വില്ലയിൽ സുഭാഷിെൻറ മകൻ ശന്തനു (24), വെള്ളായണി വണ്ടിതടം പൊറ്റവിളവീട്ടിൽ മോഹെൻറ മകൻ അരുൺ (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ഇവർ കോതയാറിന് സമീപം പവർഹൗസിെൻറ താഴെ പാലത്തിനടുത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്. പേച്ചിപ്പാറ പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവർ ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുലശേഖരം സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞത്. പേച്ചിപ്പാറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.