തലശ്ശേരി: ‘പാലത്തായി പീഡനക്കേസിൽ പ്രതിയായ അധ്യാപകൻ പത്മരാജനെ ശിക്ഷിക്കാൻ പ്രധാനകാരണം ആ കുട്ടിതന്നെയാണ്. എല്ലാ പ്രതിസന്ധിയിലും അവൾ തളരാതെ നിന്നു.’ പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ട. എസ്.ഐ പി. രമേശൻ ‘മാധ്യമ’ത്തോട് പറഞ്ഞതാണിത്. സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സ് പൊട്ടിച്ച് ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ രക്തക്കറ കണ്ടെത്തി.
റിട്ട. എസ്.ഐ പി. രമേശൻ
തെളിവുകള്‍ നശിപ്പിക്കാനും പ്രതിയും കൂടെയുള്ളവരും ശ്രമിച്ചു. എന്നാല്‍, ശാസ്ത്രീയതെളിവുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഈ കേസിൽ കോടതിക്ക് ബോധ്യപ്പെട്ടു. സയിന്റിഫിക്ക് വിദഗ്ധരാണ് ഈ തെളിവുകള്‍ കണ്ടെത്തിയത്. ശുചിമുറിയിലെ എതിര്‍ഭാഗം വെച്ച ക്ലോസറ്റിന് സമീപമാണ് ചോരക്കറ കണ്ടെത്തിയതെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലത്തായി പീഡനക്കേസില്‍ നിര്‍ണായക വിധിയാണിത്.
കേസ് വിട്ടുപോകുമെന്ന് കരുതിയെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. താഴെക്കിടയിലും നീതിലഭിക്കുമെന്നാണ് ഈ വിധി ചൂണ്ടിക്കാട്ടുന്നത്. ഒരു കൃത്രിമവും കേസന്വേഷണത്തിനിടെ ചേര്‍ത്തിട്ടില്ല. പോക്‌സോ കേസുകളില്‍ ഉണ്ടാകുന്ന ചില പോരായ്മകളാണ് തുടക്കത്തിലുണ്ടായതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും രമേശൻ പറഞ്ഞു. മയ്യില്‍ എസ്.ഐ ആയിരുന്നു അന്ന് രമേശന്‍. ശനിയാഴ്ച ഇദ്ദേഹവും കോടതിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.