തിരുവനന്തപുരം: ഇന്ധന വില വർധനവിനെ തുടർന്നുള്ള അധിക നികുതി വരുമാനം കേരളാ സർക്കാർ വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. ഇക്കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേന്ദ്രനയത്തിനെതിരെ രാജ്യത്ത് ഉയർന്നു വരുന്ന സമരങ്ങൾക്ക് ഈ നിലപാട് ശക്തി പകരുമെന്നും ഐസക്ക് പറഞ്ഞു. തുടർച്ചയായ 13ാം ദിവസവും എണ്ണവില വർധിച്ച സാഹചര്യത്തിലാണ് ഇതിൽ നിന്ന് ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചത്.
മുമ്പ് ഉമ്മൻചാണ്ടി സർക്കാറിെൻറ ഭരണകാലത്ത് എണ്ണവില കൂടിയപ്പോൾ അധിക നികുതിവരുമാനം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന് ഇടത് സർക്കാറിനോട് ആവശ്യം ഉന്നയിച്ചുവെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്ധന വില കൂടുേമ്പാഴും നികുതി കുറക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.