തൊടുപുഴ: കോവിഡ് ദുരിതത്തെ തുടർന്ന് ജോലിയില്ലാതായ കുടുംബത്തെ 1,500 രൂപ വാടക നൽകാ ത്തതിന് ഇറക്കിവിടാൻ ശ്രമിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. കൂലിപ്പണിക്കാരനെയും ഹൃ േദ്രാഗിയായ ഇയാളുടെ ഭാര്യയെയും മകനെയും താൽക്കാലിക ഷെഡിൽ നിന്നാണ് ഭീഷണിപ്പെടു ത്തി ഇറക്കിവിടാൻ ശ്രമിച്ചത്.
പ്രതിഷേധവുമായെത്തിയ നാട്ടുകാർക്ക് നേരെ നായെ അഴ ിച്ചുവിട്ടു. ഇടിഞ്ഞു വീഴാറായി നിൽക്കുന്ന ഒറ്റമുറി ഷെഡിൽ കഴിയുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയും ഇറക്കിവിടാൻ ശ്രമിച്ച തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ കെ.വി. തോമസിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസംവരെ കൃത്യമായി വാടക നൽകിയിരുന്നതായിരുന്നുവെന്ന് മാത്യു പറയുന്നു. മാത്യുവിെൻറ ഭാര്യ രണ്ടര വർഷമായി ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഒരു മകനാണുള്ളത്. സംഭവത്തെ തുടർന്ന് മാത്യുവിനും കുടുംബത്തിനും നഗരസഭ കൗൺസിലറായ ഷെർളി ജയപ്രകാശിെൻറ വീട്ടിൽ താൽക്കാലിക സംരക്ഷണം ഒരുക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മാത്യുവിനും കുടുംബത്തിനും വീടുവെച്ചു നൽകാൻ ഗാന്ധിജി സ്റ്റഡി സെൻറർ ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് എം.എൽ.എ സന്നദ്ധത അറിയിച്ചു. എന്നാൽ, മാത്യുവിനെ ഇറക്കിവിടാൻ ശ്രമിച്ചിട്ടില്ലെന്നും വഴിയും വെള്ളവും നിഷേധിച്ചുവെന്നതൊക്കെ അടിസ്ഥാന രഹിതമാണെന്നും തോമസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.