മുല്ലപ്പെരിയാറിലെ മരംമുറി: ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സർക്കാറിന് വീഴ്ച; കേരളം തമിഴ്നാടിന് കീഴടങ്ങിയെന്ന് തിരുവഞ്ചൂർ

കോട്ടയം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കേരള സർക്കാർ നടപടിയെ വിമർശിച്ച് മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്ന് തിരുവഞ്ചൂർ ആരോപിച്ചു. സംസ്ഥാനത്തെ കുഴപ്പത്തിലാക്കുന്ന ഉത്തരവ് സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്നാടിന് കേരളം കീഴടങ്ങി കൊടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മരം മുറിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നാണ് സർക്കാർ പറയുന്നത്. തെറ്റായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാറിന് സാധിക്കണം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ കേരളം ശക്തമാ‍യ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടാവുന്നത്.

വകുപ്പ് തലവൻ എന്ന നിലയിൽ ഉദ്യോഗസ്ഥൻ അനുമതി നൽകുമ്പോൾ മന്ത്രി അറിഞ്ഞെ മതിയാകൂ. ഉദ്യോഗസ്ഥൻ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒരു മന്ത്രിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുമോ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സർക്കാർ സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ സംബന്ധിച്ച കേരളത്തിന്‍റെ കേസ് കൂടുതൽ കുഴപ്പത്തിലേക്ക് പോകാൻ വനം വകുപ്പിന്‍റെ നടപടി കാരണമാകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. കരാർ ലംഘിക്കാതെ തമിഴ്നാടിന് വെള്ളവും കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.

വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രൻ പോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ബേബി ഡാം ബലപ്പെടുത്തൽ തമിഴ്നാട് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന് ഇത് തിരിച്ചടിയാകും.

വനംമന്ത്രി എം.കെ. ശശീന്ദ്രൻ അറിയാതെയാണ് മരംമുറിക്കാൻ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനുമതി നൽകിയതെന്നാണ് വിവരം. സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

Tags:    
News Summary - Thiruvanchoor Radhakrishnan React to Mullaperiyar Babydam Tree Cutting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.