കോഴിക്കോട്: സംസ്ഥാനത്ത് മാത്രം നൂറിലേറെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതായി സൂചന. സമാനകേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടാണ് മൊഴിയെടുക്കവെ ഇക്കാര്യം വെളിപ്പെടുത്തിയത്. റൂട്ടർ, സിം ബോക്സ് ഉൾപ്പെടെ അഞ്ഞൂറിലേറെ ഉപകരണങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലുള്ള സംഘങ്ങൾക്ക് എത്തിച്ചുനൽകിയെന്നാണ് ഇയാളുടെ മൊഴി.
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നതായും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതിൽ കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ ഇരുപതോളം എക്സ്ചേഞ്ചുകളാണ് കണ്ടെത്തിയത്. മറ്റുജില്ലകളിൽ പരിശോധന തുടരുന്നുണ്ട്്. കോഴിക്കോട്ടെ എക്സ്ചേഞ്ചുകൾ പിടിക്കപ്പെട്ട വാർത്ത പരന്നതോടെ മറ്റു പലയിടത്തെയും ഉപകരണങ്ങൾ എടുത്തുമാറ്റി പ്രവർത്തനം അവസാനിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘം പറയുന്നത്.
'ഔട്ട് ഓഫ് റഡാറി'ലുള്ള സംവിധാനമായതിനാൽ സൈബർ സെല്ലിെൻറ പരിശോധനയിൽപോലും ഇത്തരം കേന്ദ്രങ്ങൾ എവിടെയൊക്കെ പ്രവർത്തിച്ചുെവന്ന് കണ്ടെത്താനാവില്ല. നേരിട്ടുപോയി അന്വേഷിച്ച് കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. അതിനാൽതന്നെയാണ് കോഴിക്കോട്ട് പൊലീസ് ആസ്ഥാനത്തിെൻറ അരക്കിലോമീറ്റർ ചുറ്റളിലെ വാടകകെട്ടിടങ്ങളിൽ പോലും പ്രതികൾ അഞ്ച് എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പച്ചത്.
സംസ്ഥാനതലത്തിൽ നെറ്റ്വർക്കുണ്ടാക്കിയാണ് പ്രവർത്തിച്ചത് എന്നതിനാൽ നിരവധിപേരുെട പേരുവിവരം പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതിൽ മലപ്പുറം സ്വദേശി സലീം, അഷ്കർ, ബാവ എന്നിവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇബ്രാഹീമിെൻറ നേതൃത്വത്തിൽ ദുബൈയിലും എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് കാളിങ് കാർഡുകൾ തയാറാക്കി വിൽപന നടത്തിയതിനാൽതന്നെ മറ്റുരാജ്യങ്ങളുമായുള്ള ബന്ധവും പൊലീസ് സംശയിക്കുന്നു.
ലഭ്യമായ വിവരത്തിെൻറ അടിസ്ഥാനത്തിൽ പാകിസ്താൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. ഗൾഫിൽനിന്ന് മടങ്ങിയ ശേഷം ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇബ്രാഹീമിന് കർണാടകക്കുപുറമെ ബിഹാർ, യു.പി, ഒഡിഷ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതിനെ കുറിച്ചും നേരത്തേ അറിയാമായിരുന്നു. അതിനിടെ ബംഗളൂരുവിന് പുറമെ മൈസൂരുവിലും സമാനകേസിൽ മലയാളികൾ പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ ഷമീം, അഷ്റഫ്, ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
നയതന്ത്ര ബാഗേജിൽ സ്വര്‍ണം കടത്തിയവരും സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചു?
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഘത്തിലുള്ളവരും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിെൻറ സേവനം ഉപയോഗിച്ചതായി സൂചന. കേസിലെ കോഴിക്കോട്ടുകാരനായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലെ ചില സൂചനകളാണിപ്പോൾ സംശയത്തിനിടയാക്കിയത്. നഗരപരിധിയിലുള്ള ഇയാളുപയോഗിച്ച ഫോൺ നമ്പറുകളിലൊന്ന് മണിപ്പൂർ സ്വദേശിയുടെ പേരിലായിരുന്നു.
അന്ന് അന്വേഷണസംഘം ഇക്കാര്യം ഗൗരവമായി കണ്ടെങ്കിലും ഇതരസംസ്ഥാന തൊഴിലാളി വഴി സിം തരപ്പെടുത്തിയെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതോടെ സിമ്മിനെ കുറിച്ചും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിക്കാനുള്ള സാധ്യതയും കൂടുതലായി കസ്റ്റംസ് അന്വേഷിച്ചില്ല. എന്നാൽ, ഇതിെൻറ കൂടി പശ്ചാത്തലത്തിലായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) ഉള്‍പ്പെടെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുകളിൽനിന്ന് കണ്ടെടുത്ത എഴുനൂറിലേറെ സിം കാർഡുകളുെട സാമ്പിൾ പരിശോധിച്ചപ്പോൾ ഏറെയും മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ പേരിലാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇതോടെ സ്വർണക്കടത്ത് കേസിലെ ഈ പ്രതിയടക്കം ഇത്തരത്തിലുള്ള സേവനമുപയോഗിച്ചതിെൻറ ഭാഗമായാണ് മണിപ്പൂരി സ്വദേശിയുടെ പേരിൽ സിം കാർഡ് സംഘടിപ്പിച്ചത് എന്ന സംശയം ബലപ്പെട്ടത്.കസ്റ്റംസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല, കുഴൽപണ ഇടപാടുകാർ വ്യാപകമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സേവനം ഉപയോഗിച്ചതായി പൊലീസിന് നേരത്തെ വ്യക്തമായിരുന്നു.
അന്വേഷണ സംഘം ബംഗളൂരുവിൽ
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി സി ബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി. സംഘത്തിലെ ഉദ്യോഗസ്ഥർ ബംഗളൂരു എ.ടി.എസ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തി. അറസ് റ്റിലായ ഇബ്രാഹിം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കെട്ടിടത്തിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. നേരത്തേ കർണാടകയിൽ പിടിയിലായവരെയും സംഘം ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.