രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് കീപ്പർ മരിച്ചു. കാട്ടാക്കട, കിള്ളി സ്വദേശി ഹർഷദ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ മൃഗശാലയിലെ പാമ്പിൻ കൂട്ടിൽവച്ചായിരുന്നു ഇയാൾക്ക് രാജവെമ്പാലയുടെ കടിയേറ്റത്.

പാമ്പുകൾക്ക് ഭക്ഷണം കൊടുക്കാൻ കൂട്ടിലേക്ക് കേറിയതാകാമെന്നാണ് സംശയിക്കുന്നതായി മൃഗശാല അധികൃതർ പറഞ്ഞു. പാമ്പുകടിയേറ്റ് ഹർഷദ് നിലത്തുകിടക്കുന്നത് കണ്ട മറ്റ് കീപ്പർമാർ ഉടൻതന്നെ ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടറെയും വിവരമറിയിക്കുകയും അപ്പോൾ തന്നെ മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു.

പ്രാഥമിക ചികിത്സ നൽകിയെങ്കിലും അപ്പോേഴക്കും ഹർഷദ് മരിച്ചു കഴിഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പ് മംഗലാപുരം മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്.

പാമ്പുകളെ പരിചരിക്കുന്നതിൽ വളരെ പരിചയ സമ്പന്നനായ ഹർഷദ് 20 വർഷേത്താളമായി മൃഗശാലയിൽ കീപ്പറായി ജോലി ചെയ്തുവരികയാണ്.

Tags:    
News Summary - The zoo employee died of a snake bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.