1. വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാരിസ് 2. പിടിയിലായ പ്രതി മുനീർ

താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ

താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു. സംസ്ഥാന പാതയിൽ ചുടലമുക്കിന് സമീപം വെട്ടേറ്റ മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസിനെ (45) ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത്: ബന്ധുവായ ഭർതൃമതിയായ യുവതിയെ മൂന്നു ദിവസം മുമ്പ് മുനീർ ബംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. പ്രതി മയക്കുമരുന്ന് വ്യാപാരിയാണെന്നും തിരിച്ചുവരുമ്പോൾ മയക്കുമരുന്ന് കൈവശമുണ്ടാവുമെന്നും അറിയാവുന്ന ബന്ധുക്കൾ അരീക്കോട് പൊലീസിൽ വിവരം നൽകിയിരുന്നു. യുവതിയെ കൊണ്ടുപോയത് സംബന്ധിച്ചും പരാതി നൽകിയിരുന്നു.

ഇയാളെ കണ്ടെത്താനായി ഒരു ജീപ്പിൽ യുവതിയുടെ ബന്ധുവായ അബ്ദുൽ ഗഫൂറും ഹാരിസും വെള്ളിയാഴ്ച അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച പുലർച്ച തിരികെ നാട്ടിലേക്ക് പോകുമ്പോൾ ചുടലമുക്കിന് സമീപം പ്രതി സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെ ജീപ്പിൽനിന്ന് പുറത്തിറങ്ങിയ ഹാരിസിനെ കണ്ടപ്പോൾ തന്നെ പിടികൂടാൻ എത്തിയതാണെന്ന് മനസ്സിലാക്കിയ മുനീർ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. 

Tags:    
News Summary - The young man was hacked- The accused is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.