കൊച്ചി: മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥെൻറ വേതന വർധന ആറുമാസത്തേക്ക് തടഞ്ഞു. നെയ്യാർ വന്യജീവി സങ്കേതത്തിലെ അസി. വാർഡൻ ജെ. സുരേഷിനെതിരെയാണ് നടപടി.
2020 ഏപ്രിൽ 30ന് രാത്രി സുരേഷിെൻറ മൊബൈലിൽനിന്ന് ഫോറസ്റ്റ് ഫാമിലി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ട്രോൾ ഫോർവേഡ് ചെയ്തത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
ഇതിനെതിരെ അദ്ദേഹം അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ കേസ് ഫയൽ ചെയ്തിരുന്നു. ട്രോൾ ഫോർവേഡ് ചെയ്യുകമാത്രമായിരുന്നെന്ന് വ്യക്തമായതിനാലാണ് ഒരു വാർഷികവേതന വർധന ആറുമാസത്തേക്ക് തടഞ്ഞ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.