തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും.
ഈ ജില്ലകളിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് ആറിന് പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. ഈ ജില്ലകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണവും ബുധനാഴ്ച നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 1,53,78,927 പേരാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.