കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയ പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു; ആംബുലൻസ് അപകടത്തിൽപെട്ടു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സർവീസ് റോഡ് തകർന്ന് വീണത്.

റോഡ് തകർന്നതോടെ രാത്രി അതുവഴി പോയ ആംബുലൻസും അപകടത്തിൽപെട്ടു. താഴേക്ക് തൂങ്ങിക്കിടന്ന ആംബുലൻസ് ക്രെയിൻ എത്തിയാണ് നീക്കിയത്. സംരക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ വീട്ടിലേക്കാണ് പതിച്ചത്.

അതേസമയം, സർവീസ് റോഡുകളുടെ ഭിത്തി നിർമിച്ചത് അശാസ്ത്രീയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർമാണവേളയിൽ തന്നെ ഇതിന്റെ അപകടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നും പരാതിയുണ്ട്.

അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതകർ സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാതയിൽ പ്രതിഷേധിക്കുകയാണ്. ദേശീയപാതയിൽ രാമനാട്ടുകരയിലും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. 

Tags:    
News Summary - The protective wall of the national highway collapsed at Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.