അരിക്കൊമ്പനാള് ഭീകരനാണ്; കൊന്നത് 11 പേരെ, തകർത്തത് 180െകട്ടിടങ്ങൾ, പരിക്കേറ്റവർ ഏറെ...

അനൗദ്യോഗിക കണക്കുകൾ പ്രകാരം അരിക്കൊമ്പൻ ഇതുവരെ കൊന്നത് 11 പേരെ, ആക്രമണങ്ങളിൽ പരിക്കേറ്റവർ ഏറെ, 18 വർഷത്തിനിടെ തകർത്തത് 180 കെട്ടിടങ്ങൾ, റേഷൻ കടകൾ ആക്രമിച്ചത് 33ഓളം തവണ...ചിന്നക്കനാലിനെയും ശാന്തൻപാറയെയും വിറപ്പിച്ച അരിക്കൊമ്പന്‍റെ ചിന്നം വിളിയിന്ന് കമ്പം ടൗണിലാണ് ഉയരുന്നത്.

30 വയസുളള കൊമ്പൻ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വീടും കടകളും തകർത്ത് ചാക്കുകണക്കിന് അരി അകത്താക്കിയാണ് ‘അരിക്കൊമ്പൻ’ ആയത്.

അരിക്കൊമ്പന്‍റെ അതിക്രമങ്ങൾ നാട്ടിൽ ചർച്ചയാകുന്നത് 301 കോളനി ജനവാസകേന്ദ്രമായതോടെയാണ്. ഇതിനിടയിലും അരിക്കൊമ്പൻ അത്ര അപകടകാരിയല്ലെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ, ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും ഓരോരുത്തർക്കും പറയാനുണ്ട് നഷ്ടങ്ങളുടെയും തലനാരിഴക്ക് മരണം വഴിമാറിയതിന്‍റെയും കഥകൾ.

നിലവിൽ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണിപ്പോൾ. നേരത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ ആയിരങ്ങൾ താമസിക്കുന്ന, കമ്പം മേഖലയാണുളളത്.

ഇതിനിടെ, അരിക്കൊമ്പൻ തമിഴ്നാടിെൻറ നിയന്ത്രണത്തിലാണെന്നും നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് സർക്കാ‍റാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈകോടതി നിയോഗിച്ച കമ്മീഷെൻറ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിെൻറ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല പ്രയോജനമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈകോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The life story of Arikompan, a wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.