ശിവശങ്കറിനെതിരായ അറസ്റ്റ് വാറന്‍റിന് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നൽകിയ അറസ്റ്റ് വാറന്‍റിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.

ലൈഫ് മിഷൻ കേസിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവശങ്കറിന് ചികിത്സ ആവശ്യത്തിനായി ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത് പിന്നീട് രണ്ടുമാസം കൂടി നീട്ടിയിരുന്നു. ഇതിനിടെയാണ് സ്വർണക്കടത്ത് കേസിൽ ഒക്ടോബർ 20ന് നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് നൽകിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടിയെങ്കിലും മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെയുള്ള അറസ്റ്റ് വാറന്റ് സ്വേച്ഛാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇ.ഡിയുടെ വിശദീകരണം തേടിയ കോടതി ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - The High Court stayed the arrest warrant against Sivashankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.