തിരുവനന്തപുരം: പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം പരിഗണിക്കില്ല. രാഷ്ട്രീയ പ്രവർത്തകർക്കും പുതുമുഖങ്ങൾക്കുമൊപ്പം പ്രഫഷനൽസിനെയും പരിഗണിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച് വിജയിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന നിബന്ധന കർശനമാക്കാനും ധാരണയായി. ഇതിൽ ഇളവ് വേണമെന്ന ജില്ല കമ്മിറ്റികളുടെ ആവശ്യത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന സമിതിയും അന്തിമ തീരുമാനമെടുക്കും.
തുടർഭരണം ലക്ഷ്യമിടുേമ്പാൾ മുമ്പ് മത്സരിച്ചവരെ വീണ്ടും അവതരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായമാണുയർന്നത്. തുടർച്ചയായി രണ്ടും മൂന്നും തവണ വിജയിച്ച മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കാര്യത്തിൽ പരിശോധനക്കുശേഷം നിലപാട് സ്വീകരിക്കും. ഇത്തരക്കാർ ചില സീറ്റിൽ മത്സരിക്കുന്നത് അനിവാര്യമാണെന്ന സ്ഥിതിയുണ്ടായാൽ പരിഗണിക്കും.
പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും പരമാവധി അവസരം നൽകണം. ഒരു ജില്ലയിൽ ഒരു വനിതയെങ്കിലും സ്ഥാനാർഥിയാകണം. കൂടാതെ വിവിധ മേഖലകളിലെ പ്രഫഷനലുകളെകൂടി പരിഗണിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ നേതൃത്വത്തിൽ 14ന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനും 13ന് ബിനോയ് വിശ്വത്തിെൻറ നേതൃത്വത്തിൽ എറണാകുളത്തുനിന്ന് തുടങ്ങുന്ന ജാഥ സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജയും ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ ജില്ലകളിലെ സന്ദർശനത്തിൽനിന്നും വിദഗ്ധസമിതി, എ.കെ.ജി പഠനഗവേഷണ കേന്ദ്രം എന്നിവയിൽനിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാവും കരട് പ്രകടന പത്രിക തയാറാക്കുക.
സി.പി.എമ്മിെൻറ വർഗീയവിരുദ്ധ നിലപാടിനോടുള്ള അസഹിഷ്ണുത കാരണമാണ് വിജയരാഘവെൻറ പാണക്കാട് പരാമർശം യു.ഡി.എഫ് വിവാദമാക്കിയതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ് യു.ഡി.എഫ് ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തോട് സന്ധിചെയ്യരുതെന്ന ആവശ്യവും ഉയർന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതക്കെതിരെ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ഇത് തുറന്നുകാട്ടി മുന്നോട്ട് പോകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.