തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ നയങ്ങൾെക്കതിരെ വീട്ടുമുറ്റ പ്രതിഷേധവുമായി സി.പി.എം. നൂറുകണക്കിന് പ്രവർത്തകരെ കോവിഡ് മാനദണ്ഡം പാലിച്ച് അണിനിരത്തി വീടുകൾക്കും പാർട്ടി ഒാഫിസുകൾക്കും മുന്നിലായിരുന്നു പ്രതിഷേധം. നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിലും മറ്റ് ഒാഫിസുകളിലും 16 ഇന ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടന്നു. ഏഴര ലക്ഷം കുടുംബങ്ങളിൽനിന്ന് 30 ലക്ഷം പേർ അണിനിരന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരുന്നു. പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനും എ.കെ.ജി സെൻററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു. തിരുവനന്തപുരം നഗരസഭ പാൽക്കുളങ്ങര വാർഡിലെ ബി.ജെ.പി വനിതാ കൗൺസിലർ പ്രതിഷേധത്തിെൻറ ഭാഗമായി. ഞായറാഴ്ച വൈകീട്ട് നാല് മുതൽ നാലര വരെ പ്രതിഷേധം നീണ്ടു.
കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധനയം തുറന്നുകാട്ടാനാണ് പ്രക്ഷോഭം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആദായനികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് മാസം 7500 രൂപവീതം നൽകുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിെൻറ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.