പയ്യന്നൂര്‍ (കണ്ണൂർ): മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഞായറാഴ്ച വൈകീട്ട് ഏഴിന് പെരുമ്പ പാലത്തിന് മുകളിലാണ് അപകടം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന് എസ്‌കോര്‍ട്ട് പോവുകയായിരുന്ന പൊലീസ് വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇതോടെ ആംബുലൻസിനു പിറകിൽ മറ്റൊരു പൊലീസ് ജീപ്പും ഇടിച്ചു.
കാസര്‍കോട്ടുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു മുഖ്യമന്ത്രി. പയ്യന്നൂര്‍ പൊലീസ് പരിധിയിലെ പെരുമ്പ പാലത്തിന് മുകളിൽ എത്തിയപ്പോള്‍ കൊടിയേരിയുടെ എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ അതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ കൂടെയുണ്ടായിരുന്ന പിണറായി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.
ആംബുലൻസിന്‍റെ റേഡിയേറ്ററിനു കേടുപാട് സംഭവിച്ചു. ഇതിനു പിറകിൽ പൊലീസ് വാഹനവും ഇടിച്ചു. അപകടത്തെത്തുടര്‍ന്ന് ആംബുലൻസിന് യാത്ര തുടരാന്‍ സാധിക്കാതെ വന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് അധികൃതർ സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.