PEWPTB 0219

മജ്ജ മാറ്റണം, ഈ ഒരു വയസുകാരന് ജീവൻ നിലനിർത്താൻ

പട്ടാമ്പി: അപൂർവ രോഗം ബാധിച്ച കുഞ്ഞ് ചികിത്സക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. ഓങ്ങല്ലൂർ പഞ്ചായത്തിലെ വാടാനാം കുറുശ്ശി പൊയിലൂർ പുത്തൻ പീടികയിൽ മുഹമ്മദ് ഫൈസൽ-ഫസീല മോൾ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഒരു വയസുള്ള മുഹമ്മദ് ഫൈസാനാണ് സിവിയർ കമ്പൈൻഡ് ഇമ്യൂണോഡെഫിയെൻസി എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.  മറ്റു രോഗങ്ങളാൽ വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിവരികയായിരുന്ന കുഞ്ഞിന്  ഒന്നര മാസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ്  രോഗം തിരിച്ചറിഞ്ഞത്.

മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരമെന്ന്  ഡോക്ടർമാർ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളജുകളിൽ സൗകര്യം ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് ആസ്തർ മിംസ് ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ഏകദേശം 60 ലക്ഷം രൂപ ചികിത്സാ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

10  ലക്ഷത്തോളം രൂപ ഇതിനകം ചികിത്സക്കായി കുടുംബം ചിലവഴിച്ചുകഴിഞ്ഞു. ബംഗളുരുവിൽ സ്റ്റേഷനറി കടയിലെ സെയിൽസ്മാനായിരുന്ന കുട്ടിയുടെ  പിതാവ് ഫൈസലിന് കോവിഡ്  പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്ത അവസ്ഥയിലാണ്. കുഞ്ഞിന്റെ അസുഖങ്ങളും തുടർ ചികിത്സയും കാരണം മറ്റു ജോലിക്കും പോകാൻ കഴിയുന്നില്ല.നിർധന കുടുംബം സഹോദരങ്ങളുടെ സഹായത്താലാണ് കഴിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസാ സഹായ കമ്മറ്റി രൂപവത്കകരിച്ച് ധനസമാഹരണം നടന്നുവരികയാണ്.

വി.കെ.ശ്രീകണ്ഠൻ എം.പി,  മുഹമ്മദ് മുഹ്സിൻ എം .എൽ. എ , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ഷൊർണ്ണൂർ നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് ,ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളും   പി. രൂപേഷ് ചെയർമാനും കെ.ടി. മൊയ്തീൻ കുട്ടി കൺവീനറും  പി.കെ. സാജിമോൻ ട്രഷററുമാണ്. ധനസമാഹരണത്തിനായി പട്ടാമ്പി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Acount Number: 0660053000006431
IFSC Code: SIBL0000660
Google pay No: 8848214742

ഫോൺ: പി. രൂപേഷ് - 9188 277975, കെ.ടി മൊയ്തീൻ കുട്ടി - 9447625068 

Tags:    
News Summary - bone marrow transplantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.