പാലത്തിൽനിന്നു ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ടുകടവു ഭാഗത്തു നിന്ന് കിട്ടിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ നാട്ടുകാരാണ് കായൽത്തീരത്തടിഞ്ഞ ശരീരം കണ്ടത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് ഇയാൾ പാലത്തിൽ നിന്ന് താഴേക്കു ചാടിയത്. പാലത്തിൽ നിന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് ഗോപാകുമാർ ചാടുന്നത് കണ്ടത്. കായംകുളം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ചാടിയ സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്ററോളം വടക്കുമാറി മൃതദേഹം അടിഞ്ഞത്. അമ്മ: തങ്കമണി. ഭാര്യ: ആശ.  മകൻ: ആദിശേഷൻ

Tags:    
News Summary - The body was found of the man who jumped from the bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.